Today: 27 Mar 2025 GMT   Tell Your Friend
Advertisements
ഷൈനി,മക്കള്‍ ആത്മഹത്യ നരാധമന്‍ നോബി പൊട്ടിക്കരഞ്ഞു മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചു കടുത്ത കുറ്റബോധമെന്നു പൊലീസ്
ഏറ്റുമാനൂര്‍: കേരളത്തിന്റെ മനസാക്ഷിയെ ഞടുക്കിയ ഏറ്റുമാനൂര്‍ പാറോലിക്കയില്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കിയ 41 കാരി അമ്മയും 2 പെണ്‍മക്കളുടെയും കേസില്‍, ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ വലിയ അസ്വസ്ഥനായി. മനസാക്ഷിയില്ലാത്ത ഈ നരാധമന്‍ എന്തിന് അസ്വസ്ഥനായി. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് എന്ന 44 കാരനെ 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

സ്റേറഷനിലെ സെല്ലിനുള്ളില്‍ പൊട്ടിക്കരയുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയില്‍ നോബിയ്ക്കെതിരെ കുരുക്ക് മുറുകുന്ന സാഹചര്യത്തിലാണ് അവന്റെ പൊട്ടിക്കരച്ചില്‍.നോബി ഭക്ഷണത്തോടും മറ്റും വലിയ താല്‍പര്യം കാണിച്ചില്ലന്നും പൊലീസ്. കള്ളുപാച്ചനായ അവന് ഇപ്പോള്‍ മത്സ്യമാംസാദികളും വേണ്ട എന്നും പൊലീസിനോട് പറഞ്ഞു. അവന് കടുത്ത കുറ്റബോധത്തിലാണന്നും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ വഴങ്ങാതിരുന്ന നോബി ഇപ്പോള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ അവസാനമായി നോബി അയച്ച വാട്സാപ്പ് സന്ദേശം എന്താണെന്നു കണ്ടെത്താനാണ് ഇപ്പോള്‍ പൊലീസ് ലക്ഷ്യമിടുന്നത്. കേസില്‍ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം 3 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന 13 ന് വൈകുന്നേരം നോബിയെ തിരികെ കോടതിയില്‍ ഹാജരാക്കും.

പ്രതിയായ നോബി ലൂക്കോസ് കഴിഞ്ഞ ദിവസം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകളും മറ്റും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഇതോടൊപ്പം വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പൊലീസ് സമര്‍പ്പിച്ചു. 3 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വീണ്ടും കേസ് പരിഗണിച്ച കോടതി പൊലീസ് റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കുകയും നോബിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയുമായിരുന്നു.

നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയത്. ആദ്യം അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂര്‍ പൊലീസ് പിന്നീട് കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനും ശേഷമാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതതെന്നും കരുതപ്പെടുന്നു.

ഷൈനിക്ക് വാട്സാപ് സന്ദേശം അയച്ചുവെന്നും സമ്മതിക്കുന്ന നോബി എന്ന് സന്ദേശമാണ് അയച്ചതെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ സന്ദേശങ്ങള്‍ നോബിയുടെ ഫോണില്‍ നിന്നും നീക്കം ചെയ്ത നിലയിലുമാണ്. ഇവ കണ്ടെത്താന്‍ നോബിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഇതോടൊപ്പം ഷൈനിയുടെ ഫോണും സൈബര്‍ സെല്‍ പരിശോധിച്ചു. വരികയാണ് ഇതിനിടെ ഭര്‍ത്താവില്‍നിന്നു താന്‍ വലിയ തോതില്‍ മാനസിക പീഡനം ഏല്‍ക്കുന്നുണ്ടെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും കാട്ടി ഷൈനി കൂട്ടുകാരിക്കയച്ച ശബ്ദം സന്ദേശവും മക്കളുമായി ജീവനൊടുക്കാന്‍ പോകുന്ന ഷൈനിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ ഷൈനി മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒടുവില്‍ സ്വന്തം പിതാവുമടക്കം ഷൈനിക്കെതിരെ തിരിഞ്ഞതും ജീവനൊടുക്കാനുള്ള ആക്കം കൂട്ടി. ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂര്‍ കോടതിയില്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഷൈനിയുടെയും മക്കളുടെയും കൂട്ട ആത്മഹത്യ.
- dated 12 Mar 2025


Comments:
Keywords: India - Otta Nottathil - synini_kids_suicide_nobi_in_police_custody India - Otta Nottathil - synini_kids_suicide_nobi_in_police_custody,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
samsung_india_hefty_fine
സാംസങ് 601 മില്യന്‍ ഡോളര്‍ പിഴയടയ്ക്കണം Recent or Hot News
തുടര്‍ന്നു വായിക്കുക
വേള്‍ഡ് മലയാളി ഫെഡറേഷന്‍ സമ്മേളനം ജൂണ്‍ 14ന് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_welfare_fund_plea
60 വയസിനു മുകളിലുള്ള പ്രവാസികളെ ക്ഷേമനിധിയില്‍നിന്ന് ഒഴിവാക്കിയതിനെതിരേ ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
norka_care_insurance_NRK
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഇതര സംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും ഉറപ്പാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
നീയും രണ്ടു മക്കളും ചാകണം നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ നോബി ഫോണില്‍ ചോദിച്ചത് ഇങ്ങനെ ഇതാര്‍ക്കു താങ്ങാന്‍ കഴിയും Recent or Hot News
തുടര്‍ന്നു വായിക്കുക
nearly_1cr_whatapp_accounts_banned_india
ഇന്ത്യയില്‍ ഒരു കോടിയോളം വാട്സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു
തുടര്‍ന്നു വായിക്കുക
dinosaur_farm_ai_india
ദിനോസര്‍ ഫാമിന്റെ എഐ വീഡിയോ വൈറല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us