Today: 12 Mar 2025 GMT   Tell Your Friend
Advertisements
ആഗോള വ്യാപാരയുദ്ധത്തിന് കച്ചമുറുക്കി ഡോണള്‍ഡ് ട്രംപ്
Photo #1 - America - Finance - trade_war_us_china_india
ന്യൂയോര്‍ക്ക്: അമെരിക്ക തുടങ്ങിവച്ച വ്യാപാര യുദ്ധത്തിനു ചൈന തിരിച്ചടി നല്‍കിയതിനു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്കെതിരേ തിരിഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമെരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരേ ഏപ്രില്‍ രണ്ടു മുതല്‍ അധിക തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രസിഡന്‍റായി സ്ഥാനമേറ്റശേഷം യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടെ പേരെടുത്തു പറഞ്ഞ് വിമര്‍ശനം.

വ്യാപാര ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരായ നിലപാട് പ്രഖ്യാപിച്ചത്. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് ഗോയല്‍. 2024ലെ കണക്കുകള്‍ പ്രകാരം യുഎസും ഇന്ത്യയുമായുള്ള ചരക്കിടപാട് 12920 കോടി ഡോളറിന്‍റേതാണ്. നേരത്തേ, ഇന്ത്യയെ തീരുവ രാജാവെന്ന് വിളിച്ചിരുന്നു ട്രംപ്.

""പതിറ്റാണ്ടുകളായി മറ്റു രാജ്യങ്ങള്‍ നമുക്കെതിരേ തീരുവ പ്രയോഗിക്കുകയാണ്. ഇനി നമ്മുടെ ഊഴമാണ്. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ, ക്യാനഡ... തുടങ്ങി എണ്ണം പറയാനാവാത്തത്ര രാജ്യങ്ങള്‍ നമ്മള്‍ ചുമത്തുന്നതിനെക്കാള്‍ വലിയ തീരുവ നമുക്കെതിരേ ചുമത്തുകയാണ്. വാഹന രംഗത്ത് ഇന്ത്യ നമ്മളെക്കാള്‍ 100 ശതമാനം തീരുവയാണ് അധികമായി ചുമത്തുന്നത്. ഇതിനു തുല്യമായ തീരുവ നമ്മളും വൈകാതെ ചുമത്തും''~ യുഎസ് പ്രസിഡന്‍റ് പറഞ്ഞു.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരേ പരസ്പര തീരുവ ചുമത്തുമെന്നും ആര്‍ക്കും ഇളവ് നല്‍കില്ലെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. പരസ്പര തീരുവയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. തീരുവ ഘടനയില്‍ തന്നോട് ആര്‍ക്കും തര്‍ക്കിക്കാനാവില്ലെന്നും ട്രംപ് പറയുന്നു. മറ്റ് രാജ്യങ്ങള്‍ യുഎസിനെ അവരുടെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പണേതര തീരുവ ചുമത്തിയാല്‍ ചുമത്തിയാല്‍ അതേ നാണയത്തില്‍ നമ്മള്‍ തിരിച്ചടിക്കുമെന്നും ട്രംപ് . നമ്മുടെ ഉത്പന്നങ്ങള്‍ക്ക് ചൈന ഇരട്ടിയും ദക്ഷിണ കൊറിയ നാലുമടങ്ങും അധികമാണു തീരുവ ചുമത്തുന്നത്. ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളെ നാം സൈനികമായി സഹായിക്കുന്നുണ്ട്. അവര്‍ നമ്മുടെ സുഹൃദ് രാജ്യമാണ്. ശത്രുക്കളും സുഹൃത്തുക്കളുമെല്ലാം ഇങ്ങനെയാണു ചെയ്യുന്നത്. ഇതിനിയും അനുവദിച്ചുകൊടുക്കാനാവില്ല.

ചൈനയുടെ വിപണിയില്‍ യുഎസിനെ അനുവദിക്കുന്നില്ല. അങ്ങനെയങ്കില്‍ ചൈനയില്‍ ഉള്‍പ്പെടെ നമ്മുടെ നിക്ഷേപം തിരിച്ചെടുക്കേണ്ടി വരും. എന്ത് വില കൊടുത്തും ഞാനത് ചെയ്യും. ബൈഡന്‍ ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, എന്നാല്‍ തന്‍റെ ഭരണകൂടം അത് ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്തി ചില രാജ്യങ്ങള്‍ യുഎസിനെ പിഴിഞ്ഞെടുക്കുകയായിരുന്നു. തന്‍റെ ഭരണത്തിന് കീഴില്‍ ഒരു രാജ്യത്തിനും ഇക്കാര്യം അനുവദിക്കില്ല.

ട്രംപ് അധികാരത്തിലെത്തിയ ഉടന്‍ ക്യാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരേ 25 ശതമാനവും ചൈനയ്ക്കെതിരേ 10 ശതമാനവും അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ചൈനയ്ക്കെതിരായ ഇറക്കുമതിത്തീരുവ 20 ശതമാനമായി ഉയര്‍ന്നിരുന്നു. മറുപടിയായി കഴിഞ്ഞ ദിവസം ചൈന ചില യുഎസ് ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തി. അമെരിക്കയ്ക്കെതിരേ ലോക വ്യാപാര സംഘടനയില്‍ (ഡബ്ള്യുടിഒ) നിയമനടപടിക്കും തുടക്കമിട്ടു.

യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചി, ഗോതമ്പ്, ചോളം, കോട്ടണ്‍ എന്നിവയ്ക്കാണ് ചൈന 15 ശതമാനം അധിക തീരുവ ചുമത്തിയത്. സോയാബീന്‍, പന്നി, പഴം, പച്ചക്കറി, അക്വാട്ടിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് പത്ത് ശതമാനം അധിക തീരുവയും ചുമത്തിയിട്ടുണ്ട്. ഈ മാസം പത്തിന് തീരുവകള്‍ നിലവില്‍വരും. ഇതുകൂടാതെ പത്ത് യുഎസ് കമ്പനികളെ വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. 21 ദിവസത്തിനുള്ളില്‍ അമെരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 100 ബില്യണ്‍ ഡോളറിന്‍റെ തീരുവകള്‍ ചുമത്തുമെന്നാണു കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ പ്രഖ്യാപനം.
- dated 07 Mar 2025


Comments:
Keywords: America - Finance - trade_war_us_china_india America - Finance - trade_war_us_china_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us